Friday 27 April 2012

നെയ്യാറ്റിന്‍കരയില്‍ നിന്നും എന്തെങ്കിലും പഠിക്കെണ്ടതുണ്ടോ?


ജൂലൈ രണ്ട്... 


അന്ന് നെയ്യാറ്റിന്‍കരയില്‍  വീണ്ടും ഉപ തെരഞ്ഞെടുപ്പ് നടക്കുകയാണ്...
ഒരു നിയമസഭാംഗം രാജിവച്ചാലോ മരിച്ചാലോ ആണ് സാധാരണ ഉപ തെരഞ്ഞെടുപ്പുകള്‍ ഉണ്ടാവുക... ഇവിടെ ഇടതു പക്ഷ നേതാവായിരുന്നു ശ്രീ സെല്‍വരാജ്  എന്ന സി പി എം അംഗം ഒരു വര്ഷം പോലും കാലാവധി തികയുന്നതിനു മുന്‍പ്‌ പാര്‍ട്ടിയില്‍ നിന്നും നിയമസഭയില്‍ നിന്നും രാജി വെക്കുന്നു...  രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിച്ച , ആര്‍ക്കും ഒരു അഭ്യൂഹത്തിനും അവസരം പോലും കൊടുക്കാത്ത ഒരു ഇടി വെട്ടു രാജി ആയിരുന്നു അത്.... ആ രാജി വാര്‍ത്ത കേട്ട്, കേരളം വിറങ്ങലിച്ചു പോയി. പിറവം പനിച്ചൂടില്‍ ആയിരുന്ന നേതാക്കളും ജനങ്ങളും ആകെ പകച്ചു പോയി ആ രാജി വാര്‍ത്ത കേട്ട്.... സി പി എം നേതാക്കളുടെ മുഖത്തിന്‍റെ കരുവാളിപ്പ്  ഇത് വരെയും മാറിയിട്ടില്ല. ബിന്‍ ലാദന്റെ വിമാനങ്ങള്‍ അമേരിക്കയുടെ തല മണ്ടയും നെഞ്ചിന്‍കൂടും ബോംബിട്ടു തകര്‍ത്തപ്പോള്‍ ബുഷിനും അമേരിക്കന്‍ ജനതക്കും ഉണ്ടായ നാണക്കെടിനെക്കാള്‍ വളരെ വലുതായിരുന്നു സെല്‍വരാജിന്‍റെ രാജി സി പി എമ്മിനും പിണറായി വിജയനും.

എന്ത് കൊണ്ടാണ് ഈ രാജി? അല്ലെങ്കില്‍ എന്തിനു വേണ്ടി രാജി വച്ച്? സ്വന്തം പാര്‍ട്ടിയിലെ നിസ്സാരമായ  പ്രശ്നങ്ങളില്‍ പാര്‍ട്ടി മേലാളന്മാര്‍  സ്വേച്ചാതിപത്യപരമായി ഇട പെട്ടതിനാല്‍ ആണ് പോലും. സഖാവ് വി എസ്സിന്‍റെ അനുയായി ആയതിനാല്‍ അദേഹത്തെ പാര്‍ട്ടി നേതൃത്വം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചില്ല പോലും...അദേഹത്തെയും കുടുംബത്തെയും തകര്‍ക്കാന്‍ പാര്‍ട്ടി പദ്ധതി ഇട്ടു പോലും. തിരുവന്തോരത്തെ വലിയ പുള്ളി, കടകംപള്ളി സഖാവ്, ഇ , പി ജയരാജന്‍ സ്റ്റൈലില്‍ കണ്ണൂര്‍ മോഡല്‍ നടപ്പാക്കുവാന്‍ ശ്രമിച്ചു പോലും... പള്ളി പാട്ടു പാടി നടന്ന യുവ സഖാവ് സിന്ധു ജോയിയുടെ രാജി പോലെ,  കാരണങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു രാജി. അതിലപ്പുറം ഈ രാജിയില്‍ ഒന്നും ഇല്ല. പാറശാല  മണ്ഡലത്തില്‍ നിന്ന് ആനാവൂര്‍ നാഗപ്പനുമായി കൊമ്പ് കോര്‍ത്തപ്പോള്‍ തുടങ്ങിയ, ആനാവൂരിന്റെ തോല്‍വിക്കു ശേക്ഷം പാര്‍ട്ടി ഇദേഹത്തെ ഒറ്റപ്പെടുത്തി പോലും.

പി സി ജോര്‍ജും ഉമ്മന്‍ ചാണ്ടിയും മാത്രമറിഞ്ഞു വളരെ രഹസ്യമായി നടത്തിയ  കൂറുമാറ്റം. അഞ്ചു കോടി മേടിച്ചു മലക്കം മറിഞ്ഞു എന്നാണ്  കടകം പള്ളിയും സഖാക്കളും ആരോപിച്ചത് എങ്കില്‍ കൂടി സെല്‍വ രാജിനെ അറിയാവുന്ന  ഒരാളും ഇത് വിശ്വസിക്കും എന്ന് തോന്നുന്നില്ല, കാരണം കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയിലെ ഒരു പാവം മാന്യന്‍ ആണ് അന്നും ഇന്നും ഇദേഹം. കണ്ണൂര്‍ സഖാക്കലുടെയോ, പാര്‍ട്ടിയിലെ മണല്‍, മദ്യ, ഭൂമി മാഫിയകളുടെയോ ഇടയില്‍ ഒരിക്കലും ഇദേഹത്തിനു കിടന്നുറങ്ങാന്‍ കഴിയില്ല. എന്നും തന്റെ ചെറിയ വീട്ടില്‍ ഉള്ളത് കൊണ്ട്  ഓണം പോലെ ജീവിച്ചു പോകണം എന്ന് കരുതുന്ന ഒരു സാധു.
 
ആരായിരുന്നു സെല്‍വ രാജ്? ഒരു പാവം പാര്‍ട്ടി പ്രവര്‍ത്തകന്‍. അത്ര വലിയ കഴിവുകള്‍ ഒന്നും ഇല്ലാത്ത ഒരു സാധു പാര്‍ട്ടി പ്രവര്‍ത്തകന്‍. സാധാരണക്കാരുടെ എന്ത് കാര്യത്തിനും കൂടെ ഉണ്ടാകും എന്ന് മാത്രം. 2001 ല്‍ പാറശ്ശാലയില്‍ സുന്ദരം നാടാര്‍ക്ക് എതിരെ മത്സരിക്കാന്‍ ആളില്ലാതെ നടന്നിരുന്ന സമയത്ത്  നാടാര്‍ സമുദായത്തില്‍ നിന്ന് ഒരു നേതാവിനെ തപ്പി ഇറങ്ങിയപ്പോള്‍, ഇദേഹത്തെ മുന്നില്‍ നിറുത്തി പിന്നില്‍ നിന്ന് ചരട് വലികുവാന്‍ ആണ്  സി പി എം തയ്യാര്‍ ആയത്. അന്ന് സെല്‍വ രാജു തോറ്റു എങ്കിലും തന്‍റെ എളിയ പ്രവര്‍ത്തനം കൊണ്ട് 2006 ല്‍ സാക്ഷാല്‍ സുന്ദരം നാടാരെ തറ പറ്റിച്ചു നിയമ സഭയില്‍ വന്നു. പുതുമുഖം ആയപ്പോള്‍ എം എല്‍ എ എന്ന പേരിനപ്പുറം, കാര്യങ്ങള്‍ നടത്തിയിരുന്നത്  ആനാവൂര്‍ നാഗപ്പന്‍ ആയിരുന്നു.  ആനാവൂര്‍ നാഗപ്പന്‍ ആയിരുന്നു സെല്‍വ രാജിനെ നിയന്ത്രിച്ചിരുന്നത് എങ്കിലും പാറശ്ശാലക്കാര്‍ക്ക് സെല്‍വ രാജ് അവരുടെ സ്വന്തം ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്നും തീര്‍ത്തും ജയിക്കും എന്നും ഉറപ്പുണ്ടായപ്പോള്‍ ആണ്, രായ്ക്കു രാമാനം, യു ഡി എഫിന്‍റെ ഉറച്ച  സീറ്റായ നെയ്യാറ്റിന്‍കരയിലെക്ക് നാട് കടത്തിയത്. നെയ്യാറ്റിന്‍കരയിലെ ജാതി വോട്ടുകള്‍ മുന്നില്‍ കണ്ടു ജാതി കാര്‍ഡു ഉപയോഗിച്ച് ആണ് സി പി എം അന്ന് ഹാട്രിക്‌ തികച്ചു മന്ത്രി മോഹവുമായി നിന്ന തമ്പാനൂര്‍ രവിയെ ചെവിക്കു പിടിച്ചു പുറത്താക്കിയത്. വി എസ്‌ ഡി പി എന്ന ജാതി സംഘടനയെ നിയന്ത്രിക്കാന്‍ സി പി എം ഏല്‍പ്പിച്ചത് സെല്‍വ രാജിനെയും...

ഇനി തെരഞ്ഞെടുപ്പിലേക്ക്...

യു ഡി എഫിലേക്ക് മാറിയാല്‍ അത് ആത്മഹത്യ ആയിരിക്കും എന്ന് പറഞ്ഞു രാജി വച്ച സെല്‍വരാജ് , ഇതാ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിനു അനേകം ഭൌമീകാമുകന്മാര്‍ ഉള്ള മണ്ഡലം ആണ് നെയാറ്റിന്‍കര.  സെല്‍വ രാജിനെ എങ്ങനെ എങ്കിലും തോല്‍പ്പിക്കുക, അതിനു പതിനെട്ടു അടവും പയറ്റുക , സി പി എം സ്ഥാനാര്‍ഥി ആക്കുവാന്‍ കൊള്ളാവുന്ന നാടാര്‍ നേതാക്കളുടെ എല്ലാം പിന്നാലെ പോയി. വി എസ്‌ പക്ഷക്കാരന്‍ ആയ ആന്സലന്‍ മാത്രമേ അവര്‍ക്ക് അവിടെ കണ്ടെത്തുവാന്‍ കഴിഞ്ഞുള്ളു... ക്യാപിറ്റല്‍ പണിഷ്മെന്റ് കാത്തു കഴിയുന്ന വി എസിന്‍റെ ആശ്രിതന്  സീറ്റ് കൊടുക്കാന്‍ എന്തായാലും പിണറായി സഖാവ് ഒരുക്കമല്ല. നെയ്യാറ്റിന്‍കരക്കാരന്‍ ആയ ഹരീന്ദ്രന്‍, മുന്‍ സ്പീക്കര്‍ വിജയകുമാര്‍ ഒക്കെ മത്സരിച്ചേക്കും എന്ന പ്രതീതി പരന്നു. സെല്‍വ രാജിനെ തോല്‍പ്പിക്കുവാന്‍ കഴിയുന്ന സ്ഥാനാര്‍ഥികള്‍ ആയിരുന്നു എം വിജയകുമാറും, ഹരീന്ദ്രനും. പക്ഷെ ജാതി സന്തുലനം ആണല്ലോ ഇപ്പോള്‍ സി പി എമ്മിന്‍റെ പ്രത്യയ ശാസ്ത്രം. അതിനവര്‍ ഒടുവില്‍ തപ്പി പിടിച്ചതോ, കേര കൊണ്ഗ്രെസ് ജോസഫ്‌ ഗ്രൂപ്പില്‍ നിന്ന് കാലു മാറിയ  പാറ ശ്ശാലക്കാരന്‍ ആയ ലോറെന്‍സ് എന്ന സഖാവിനെയും. ലോറെന്‍സിനെ സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ച അന്ന് തന്നെ നെയ്യാറ്റിന്‍ കരയില്‍ അദേഹത്തിന് എതിരായി സി പി എം  പ്രകടനവും നടന്നു.

ആറായിരം മാത്രം വോട്ടു നെയ്യാറ്റിന്‍ കരയിലുള്ള , മുപ്പതു ശതമാനം നായന്മാര്‍ ഉള്ള നെയ്യാറ്റിന്‍ കരയില്‍ ബി ജെ പി , അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ തന്നെ കാഴ്ച വച്ച്.
എന്‍ എസ്സ് എസ്സിന്‍റെ സെക്രെട്ടറി സുകുമാരന്‍ നായര്‍ , എസ്‌ എന്‍ ഡി പി യുടെ വെള്ളാപ്പള്ളി നടേശന്‍ ഒക്കെ വര്‍ഗീയ കാര്‍ഡു ഇറക്കി ,  ഗോദയില്‍ ഇറങ്ങിയിരിക്കയാണ്. എല്ലാ നായര്‍ സര്‍വീസ്‌ കരയോഗങ്ങളും ബി ജെ പി യെ ജയിപ്പിക്കുവാന്‍ ഉണര്‍ന്നു പ്രവര്‍ത്തിന്ക്കുന്നു. സാമുദായിക സന്തുലനം അഞ്ചാം മന്ത്രിയിലൂടെ അട്ടിമറിച്ചപ്പോള്‍ തുടങ്ങി കലി  പൂണ്ട നായരുടെ കളി മുഴുവന്‍ പോയി മേടിച്ചു തിരുവന്തോരത്തു വന്നു സി പി എമ്മും ആയുള്ള പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു എന്ന് പ്രഖ്യാപിച്ച വിജയകുമാര്‍ കാണുന്നതോ, സുകുമാരന്‍ നായരുടെ വര്‍ഗീയ കളികളും!!!

വിജയ കുമാറിനെ മത്സരിപ്പിച്ചു നേടാമായിരുന്ന ഒരു മണ്ഡലം ആണ്, ജാതി സന്തുലനത്തിലൂടെ സി പി എം നഷ്ടപ്പെടുത്തിയിരിക്കുന്നത്... പഴയ കേരള കൊണ്ഗ്രെസ്സ് കാരനായ്തിനാല്‍ പി സി ജോര്‍ജിന്റെ ചുണ്ടയില്‍ ലോറെന്‍സ് കൊത്തുകയില്ല എന്നാരു കണ്ടു... ഇതാണ് നെയാറ്റിന്‍കരയിലെ സഖാക്കള്‍ ചോദിക്കുന്നത്. മല്‍സരം ഇപ്പോള്‍ ഓ. രാജഗോപാലും സെല്‍വ രാജും ആയി മാറി എന്നതാണ് സി പി എമ്മിനുണ്ടായ  പ്രശനം. വിജയ കുമാര്‍ ആയിരുന്നു സി പി എം സ്ഥാനാര്‍ഥി എങ്കില്‍ ഒരിക്കലും വന്ദ്യ വയോധികനായ് രാജഗോപാല്‍ അണ്ണന്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കാന്‍ വരില്ലായിരുന്നു. ഇനി രാജ ഗോപാല്‍ അണ്ണന്‍ എങ്കിലും സെല്‍വ രാജിനെ തോല്‍പ്പിച്ചാല്‍ മതി എന്നുണ്ടോ? തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതെ ഉള്ളൂ. ഇനിയും ജനങ്ങളുടെ ഇടയില്‍ വലിയ ബന്ധം ഇല്ലാത്ത ലോറെന്‍സിനെ മാറ്റി സെല്‍വ രാജിന് നല്ലൊരു മല്‍സരം കൊടുക്കുവാന്‍ സി പി എമ്മിന് കഴിഞ്ഞേക്കും.  എന്തായാലും കൊണ്ഗ്രെസ്സില്‍ നിന്ന് വിമത പട മത്സരിക്കാന്‍ ഉണ്ടായേക്കും. ആയിര സുരേന്ദ്രന്‍ അതിനുള്ള അരം മിനുക്കുന്നുമുണ്ട്...

നെയ്യാറ്റിന്‍കര  കേരള ജനതയ്ക്ക് നല്‍കുന്ന പാഠം എന്താണ്? ആര്‍ക്കെങ്കിലും മനസിലായോ? കോടികള്‍ ചിലവാകുന്ന ഒരു തെരഞ്ഞെടുപ്പ്  ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സൌന്ദര്യപിണക്കം പോലെ ഉള്ള ഒന്നു പറഞ്ഞു തീര്‍ക്കാന്‍ പാര്‍ട്ടി ആശാന്മാര്‍ തയ്യരാകാതിരുന്നതിനാല്‍ ഉണ്ടായതോ? അതോ ജാതി സന്തുലനം മാത്രം നോക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന  ഇടതു പക്ഷ പ്രത്യയ ശാസ്ത്രമോ? ആരോഗ്യം വല്ലാതെ നഷ്ടപ്പെട്ട അണ്ണനെ ബി ജെ പി ഗോദയില്‍ ഇറക്കണമായിരുന്നോ? ഇപ്പോള്‍ സത്യത്തില്‍ വിശ്രമം അനുവദിക്കേണ്ട കാലമായിരുന്നില്ലേ അണ്ണന്?.. എന്തായാലും നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത് തികച്ചും നാണം  കെട്ട ഒരു തെരഞ്ഞെടുപ്പ് ആണ്... 

Wednesday 25 April 2012

പത്ര മാരണങ്ങള്‍ ...



" അച്ചായോ.." 
---------------
" അച്ചായോ... ഈ മനുഷ്യന്‍റെ ചെവീം കേക്കുകേലെ? 
..............
"അച്ചായോ.....ഇനീം മിണ്ടിയില്ലെങ്കില്‍ ഞാനീ ലാപ്ടോപ്പും കുന്തോം മലയാള നാടും ഒക്കെ എടുത്തു പള്ളക്കളയും " 
"
എന്നാ(ടീ) തൊള്ള കീറുന്നെ?" 
"ഇതിയാനോട് എത്ര വട്ടം പറഞ്ഞിട്ടുള്ളതാ, ഞാന്‍ വിളിച്ചാല്‍ വിളി കേള്‍ക്കണമെന്നു..." 

"അതിനിപ്പോ എന്താ ഒണ്ടായത് ഇവിടെ?, ഞാനിവിടെ കൊറേ ലൈക്കും കമന്‍റും ഇട്ടോണ്ടിരിക്കുന്നത് നീ കണ്ടില്ലേ..?" 

"നിങ്ങടെ ഒരു ലൈക്കും കമന്‍റും, കൊണ്ടോയി പുഴുങ്ങി തിന്നു...പിന്നെ ...അച്ചായാ .. ആരാ ഈ ശ്രീമതി?" 

"ങേ?  എടീ എനിക്ക് വേറെ ശ്രീമതി ഒന്നും ഇല്ല, നീ തന്നെ എന്റെ ശ്രീമതി... അല്ല, ആഗ്രഹം ഉണ്ടെങ്കില്‍ തന്നെ നീ അതിനു സമ്മതിക്കുമോ? ഒരുത്തി കിന്നാരം പറയാന്‍ കണ്ട നേരം." 

"ഹയ്യട, ആ പൂതി മനസ്സില്‍ വച്ചെരെ...വയസ്സാന്‍ കാലത്ത് കിളവന്റെ ഓരോരോ ആഗ്രഹങ്ങള്.. ഞാന്‍ ഇവിടെ വേറൊരു ശ്രീമതിയെ കേറ്റി ഇരുത്താം.., ഇങ്ങു കൊണ്ട് വാ..."അല്ല പിന്നെ...

"ചൂടാവാതെടാ .. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..."
  
" അല്ല,  ഇനി കൊറേ കാര്യമായിട്ടായാലും അതൊന്നും നടപ്പില്ല. മുട്ട് കാലു തല്ലി ടിക്കും ഞാന്‍"

"പിന്നെ എന്നാ(ടീ)"

"അച്ചായോ, അച്ചായന്‍ ഇന്നു പേപ്പറു  വായിച്ചില്ലേ? "

"അതെന്നാ(ടീ) ഞാന്‍ എന്നും നെറ്റില്‍ ഇരുന്നു എല്ലാ പേപ്പറും വായിക്കുന്നതല്ലേ..." 

"അല്ല, എന്നിട്ടും ഈ ശ്രീമതിയെ അറിയില്ലേ? ഇന്നാള് ഏറണാകുളത്ത് പാര്‍ട്ടി സമ്മേളനത്തില്‍ ഡാന്‍സ്‌ കളിച്ചെന്നും പറഞ്ഞു നിങ്ങളൊക്കെ മലയാള നാട്ടില്‍ വലിയ ചര്‍ച്ച ഒക്കെ നടത്തി ഡോക്ടറെട്ട് ഒക്കെ എടുത്തില്ലേ...   ആ  ശ്രീമതി..."

"ഓ... നമ്മുടെ ശ്രീമതി ടീച്ചര്‍ ... പഴയ മന്ത്രി..."

"അവരിന്നലെ  ഏതാണ്ടോ പറഞ്ഞില്ലേ? അച്ചായനത് വായിച്ചില്ലേ?"

"വനിതാ ദിനത്തിന് പൊതു അവധി കൊടുക്കണം എന്നല്ലേ... ഇനി നിങ്ങള്‍ക്കും അവധി ആയി..അതിന്റെ ഒരു കുവൂടെ ഒണ്ടായിരുന്നുള്ളൂ ..."
" ഞങ്ങള്‍ക്ക് ഒരു ദിവസം അവധി കിട്ടുന്നു എന്ന് കേക്കുന്നത് അങ്ങ് സുഖിക്കുന്നില്ല അല്ലെ.." .


"അല്ല,.. നിങ്ങടെ പേരിലായാലും ഒരവധി നല്ലതാ...  ഇപ്പോള്‍ പരീക്ഷക്കാലം അല്ലെ...അതിനാല്‍ ...  ബന്തും ഹര്‍ത്താലും മാര്‍ച്ച് മാസത്തില്‍ കുറവല്ലേ....  നിങ്ങളുടെ പേരിലും ഒരു ദിവസം വീട്ടില്‍ ഇരുന്നു രണ്ടെണ്ണം വിടാമല്ലോ...  എന്തായാലും ടീച്ചര്‍ നല്ലോളാ... കാര്യം അറിയാം..." 

"അയ്യടാ... അച്ചായന്‍ ആ മലയാള നാടിന്‍റെ പേജോന്നു എടുത്തെ,  എന്നിട്ട് ഒരു പോസ്റ്റ്‌ അങ്ങോട്ട്‌ എഴുതി ഉണ്ടാക്കിക്കെ... "

"എന്തോന്നാ(ടീ) എനിക്കതിനോന്നും സമയം ഇല്ല...നീ വേറെ പണി നോക്ക്..." 

"ദേ, ഇത് കണ്ടോ... അച്ചായന്‍ വനിതാ ദിനത്തില്‍ മേടിച്ചു തന്നതാന്നു എന്ന് പറഞ്ഞു ഞാന്‍ കൂടെ ജോലി ചെയ്ത ഫിലിപ്പിനോകളെ ഒക്കെ പറ്റിച്ചു... ഇന്നാളു അച്ചായന്‍ മേടിച്ചു തന്നില്ലേ ആ മുക്കു പണ്ടം, അത് ഞാന്‍  സൂസമ്മക്കും ,  സൂസമ്മേടെ അച്ചായന്‍ മേടിച്ചു കൊടുത്ത മുക്കു പണ്ടം ഞാനും കൊണ്ട് പോയി... എന്നിട്ട് അവരോടു പറഞ്ഞു, എനിക്ക് അച്ചായന്‍ വനിതാ ദിനത്തിന് മേടിച്ചു തന്ന സമ്മാനം ആണെന്ന്... "

"എന്നതാ( ടീ) ഇതൊക്കെ... നീ ആ  പരിപ്പും തറ തൊമ്മന്റെ മോള് തന്നെയാ... കെട്ടിക്കേറി വന്നപ്പോഴും മുക്കു പണ്ടം കൊണ്ട് എന്നെ കളിപ്പിച്ചതല്ലേ..."

"ദേ, അച്ചായ...എന്നേം പറഞ്ഞു  എന്‍റെ അപ്പനേം പറഞ്ഞു... ങാ ... ഒരു മാതിരി കന്നംതിരിവ് പറഞ്ഞാലുണ്ടല്ലോ... ഞാന്‍ പറഞ്ഞേക്കാം..."

"എന്നതാ(ടീ)..."

"ഞാന്‍ അച്ചായന്‍റെ ഒരു ഗമക്ക് വേണ്ടി അല്ലെ ഇതൊക്കെ ഇട്ടോണ്ട് പോയത്... അച്ചായനിപ്പോള്‍ ഞങ്ങളുടെ വാര്‍ഡില്‍ എന്ത് വെയിറ്റ് ആണെന്നോ..."

"എന്നതാ(ടീ ) ഈ പറയുന്നത്? നിങ്ങളുടെ വാര്‍ഡില്‍ വന്നു ഞാന്‍ എന്‍റെ തൂക്കം നോക്കിയെന്നോ..? അത് പിള്ളേരുടെ വാര്‍ഡ്‌ അല്ലെടീ... ഞാന്‍ ഡോക്ടറെ കാണുന്നത് ഗിസയിസ്‌ ക്ലിനിക്കില്‍ അല്ലെടീ...
ഈ അച്ചായന്‍ ഒരു മണ്ടൂസാണ്...അച്ചായനെ പറ്റി ഫിലിപ്പിനോ പിള്ളേര്‍ക്ക് ഭയങ്കര മതിപ്പാണ്.. അവര്‍ക്ക് അച്ചായനെ കാണണം പോലും..."
.
"നീ എന്താടീ എന്നെ സുഖിപ്പിക്കുന്നത്...ഒരു ഫിലിപ്പിനോ പോയിട്ട് നാടന്‍ ഒന്നിനെ പോലും ഒന്ന് നീ പരിചയപ്പെടുത്തി തന്നിട്ടില്ലല്ലോ... നീ കാര്യം പറ..."

"അതെ, അച്ചായന്‍ ആ ശ്രീമതി ടീച്ചറിന്റെ വാര്‍ത്തക്ക് എതിരെ ഒരു പോസ്റ്റ്‌ ഇടണം..."

"അതെന്തിനാടീ നിങ്ങള്ക്ക് ഒരു ദിവസത്തെ അവധി കിട്ടുന്നതല്ലേ..."

"അതല്ല അച്ചായാ... സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു ദിവസത്തെ അവധി തന്നാല്‍ അന്ന് വീട്ടില്‍ തന്നെ കുത്തിയിരിക്കണം... നിങ്ങള് കള്ളും മോന്തി ഇരിക്കും... നിങ്ങള്ക്ക് ടച്ചിങ്ങ്സ് ഉണ്ടാക്കി ഞാന്‍ അടുക്കളയിലും ആകും.. അതെ സമയം അന്ന് ജോലി ആണെങ്കില്‍ അന്നെങ്കിലും നല്ലോണം ഉടുത്തൊരുങ്ങി ഒരു ഗമയ്ക്കു വെളിയില്‍ പോകാം... ശ്രീമതി ടീച്ചര്‍ റിട്ടയര്‍ ആയില്ലേ, പിന്നെ അവര്‍ക്കിപ്പോള്‍ മന്ത്രിപ്പണിയൊന്നും ഇല്ലല്ലോ... പാര്‍ട്ടീന്നും തരാം താഴ്ത്തിയ പോലാ... അച്ചായന്‍ ഒന്ന് എഴുതി പോസ്റ്റിക്കേ..."

----------------------------------------------------------------------------------------------------------------------------------

അച്ചായോ, പിന്നെ വേറൊരു കാര്യം,  ഇനി മുതല്‍ ഞാന്‍ ജോലിക്ക് പോകുന്നില്ല..."

"കര്‍ത്താവേ ചതിച്ചോ... ഇനി എന്നാ ചെയും നമ്മള്‍...,... അതെന്താടീ ഇപ്പൊ അങ്ങനെ പറയാന്‍..,.. നിന്റെ ജോലിക്ക് എന്തേലും കുഴപ്പം ഉണ്ടോ? കൂടും കിടക്കയും എടുത്തു നാട്ടീ പോകേണ്ടി വരുമോ.." 

"അതല്ല അച്ചായാ... ജോലിക്ക് കുഴപ്പം ഒന്നും ഇല്ല..."

"പിന്നെ...."

"അല്ല, ഈ രണ്ടു പണിയും കൂടെ ഞാന്‍ ചെയ്യണോ..."

"കോളടിച്ചോടീ... നിനക്ക് വേറേം ഒരു പണി ശരിയായോ... രണ്ടും കൂടി നീ എങ്ങെനെ  ചെയ്യും?നല്ല ശമ്പളം  കിട്ടുമോടീ...എന്നിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാന്‍ ...    "

"അയ്യട... ഇത്ര നാളും അടിച്ചു പൊളിച്ചത് ഒന്നും പോരെ... ഇപ്പോള്‍ തന്നെ എന്‍റെ നടുവൊടിഞ്ഞു... പണിഎടുത്തു പണിയെടുത്തു... അന്നേരമാ ഞാന്‍ ഇനി വേറെ ഒരു പണി കൂടി നോക്കുന്നത്... അധികം മനപ്പായസം ഉണ്ണേണ്ട... നിങ്ങടെ ശമ്പളം നിങ്ങടെ കള്ളു കുടിക്കു   പോലും തികയില്ല... ഇവിടെ വീട്ടു വാടകയും പിള്ളേരുടെ പഠിപ്പും ഒക്കെ നോക്കുന്നത് ആരടെ ശമ്പളം കൊണ്ടാ... അതൊക്കെ ഓര്മ വേണം..."

 "ഇപ്പൊ, അതെപ്പറ്റി ഞാന്‍ എന്തേലും പറഞ്ഞോ... നീ തെളിച്ചു കാര്യം പറ..."

"അച്ചായന്‍ കണ്ടോ ഇന്നത്തെ മാതൃഭൂമി... "

"എന്നതാ അതില്..."

"ഇത് നോക്കിക്കേ... നമ്മുടെ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ സാറ് പറഞ്ഞിരിക്കുന്നത് വായിച്ചു നോക്കിക്കേ... 
ഇനി മുതല്‍ വീട് ജോലിക്ക് ശമ്പളം കൊടുക്കണം...മാത്രമല്ല പെന്‍ഷനും കൊടുക്കണം...
അപ്പോള്‍ ഇനി മുതല്‍ എനിക്ക് നിങ്ങള്‍ ശമ്പളം തരണം..." 

"അതിനിടെ എവിടെയാടീ നിനക്ക് വീട്ടില് ജോലി..."

"നിങ്ങള്‍ക്കും പിള്ളാര്‍ക്കും വെച്ച് വിളമ്പി തരുന്നതോ... നിങ്ങള്‍ വലിച്ചെറിയുന്നതൊക്കെ നേരെ ചൊവ്വേ അടുക്കി വച്ച് വീട് വൃത്തിയാക്കുന്നതോ... നിങ്ങളുടെ തുണികള്‍ ഒക്കെ അലക്കി തേച്ചു തരുന്നതോ...,"

"ഇവളാകെ പ്രശനക്കാരി ആണല്ലോ...  ഒരു കാര്യം ചെയ്യാം , നമുക്കൊരു വേലക്കാരിയെ വെക്കാം.."

"അയ്യട... അത് വേല മനസ്സില്‍ വച്ചെരെ... ഞാന്‍ ചോദിക്കാന്‍ ഇരിക്കയായിര്‍ന്നു...അതാരാ ആ റോബിന്‍ ധര്‍മ്മ രത്നം...? . വേലക്കാരിയെ വിവാഹം കഴിച്ചു ചെലവ് ചുരുക്കാന്‍ പറഞ്ഞ ബുദ്ധി ജീവി... ഇയ്യളാരാ, തോമസ്‌ ഐസക്കോ, മന്‍മോഹനോ... ഒരു എക്കൊണോമിസ്റ്റ്‌...,.. നിങ്ങള്‍ മലയാള നാട് കാരുടെ മനസിലിരിപ്പ് എനിക്ക് മനസിലായി... " 

"നിനക്കിതെന്നാ പറ്റിയെടീ..."

ഞാന്‍ ഒറ്റക്കാര്യം പറഞ്ഞേക്കാം... ഇവിടെ ജോലിക്കാരിയൊന്നും വേണ്ട... നിങ്ങള് നന്നായി കുക്ക് ചെയുമല്ലോ... നാളെ മുതല്‍ വീട്ടിലെ പണി നിങ്ങള്‍ തന്നെ അങ്ങ് ചെയ്തെരെ... എന്നിട്ട് ആ ജോലിക്കാരിക്ക് കൊടുക്കാമെന്നു പറഞ്ഞ ശമ്പളം എനിക്ക് ഇപ്പൊ തന്നെരെ.. സൂസമ്മ ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു വരും , ഞാനും അവളും കൂടെ   ജോയ്‌ ആലുക്കാസ് വരെ പോയി ഓരോ നെക് ലെസ് വാങ്ങി വരാം...


( കഴിഞ്ഞ വനിതാ ദിനത്തിനോടനുബന്ധിച്ചു  എഴുതിയത്. )

Saturday 21 April 2012

ഇരിപ്പിടം: ഇരിപ്പിടം വായനക്കാര്‍ക്ക് വിഷു ആശംസകളോടെ...

ഇരിപ്പിടം: ഇരിപ്പിടം വായനക്കാര്‍ക്ക് വിഷു ആശംസകളോടെ...: ഈ   വിഷു   ദിനം   ഇരിപ്പിടത്തിന്റെ   വായനക്കാർക്കായി സമർപ്പിക്കട്ടെ ... വിഷു ; എന്ന്   കേൾക്കുമ്പോൾ   മനസ്സിലോടിയെത്തുന്നത് നാണയങ്ങളുടെ  ...

പെരുമനം: രാജ ബയ്യ എന്ന ജയില്‍ മന്ത്രിയും ദൂരക്കാഴ്ചകളും

പെരുമനം: രാജ ബയ്യ എന്ന ജയില്‍ മന്ത്രിയും ദൂരക്കാഴ്ചകളും: രാജ ബയ്യ  എന്ന പേര്  കേട്ടാല്‍ പേടിക്കാത്തവര്‍ കുറയും.  48 കൊലപാതക കേസുകള്‍  32 ഭാവന ഭേദനം , അടിപിടി കേസുകള്‍  12 തട്ടിക്കൊണ്ടു പോകല്‍ കേ...

പെരുമനം: പാരീസ്‌ - സ്വപ്ന നഗരം

പെരുമനം: പാരീസ്‌ - സ്വപ്ന നഗരം: പാരീസ്‌ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നാണ്, ശാസ്ത്രം , രാഷ്ട്രീയം, കല, സംസ്കാരം , ബിസിനസ്സ്, വിദ്യാഭ്യാസം , ഫാഷന്...

Tuesday 17 April 2012

പ്രണാബ് മുക്കര്‍ജി പുതിയ ഇന്ത്യന്‍ പ്രസിഡണ്ട്‌?


ആരായിരിക്കും അടുത്ത പ്രസിഡണ്ട്‌? ഇന്ത്യന്‍ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിന് ഇനി അധിക ദിവസങ്ങള്‍ ഇല്ല. സാധാരണ അഭ്യൂഹങ്ങള്‍ക്കുപരി ശരിയായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല എന്നാണ് ഇന്ദ്ര പ്രസ്ഥത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

എന്തായാലും പ്രതിഭാ പാട്ടീല്‍ എന്ന അത്രയധികം പ്രതിഭയില്ലാത്ത ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി സുഖവാസത്തിനായി കോടികള്‍ ചിലവിട്ടു പുതിയ ഭവനത്തിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്ത എത്തിത്തുടങ്ങി. ഇത്തവണ  ഭരണ പക്ഷമായ കൊണ്ഗ്രെസ്സ് നയിക്കുന്ന മുന്നണിക്ക് സ്വന്തമായി ഒരു പ്രസിഡന്റിനെ വിജയിപ്പിക്കുവാന്‍ കഴിയില്ല. ബി ജെ പി യോട് ഒപ്പമല്ലാത്ത, ബി എസ പി, സമാജ് വാദി, ജനതാ ദള്‍ , അല്ലെങ്കില്‍ ഇടതു പക്ഷത്തിന്‍റെയോ  സഹായം വേണം. അതിനാല്‍ കൂട്ടിക്കുറയ്ക്കലുകള്‍ നടക്കുന്നു. 

ബി ജെ പി ഉള്‍പ്പെടുന്ന പ്രതിപക്ഷം ആകട്ടെ, സഖ്യ ബലം വര്‍ദ്ധിപ്പിക്കുവാനും അടുത്ത ഭരണത്തിലേക്കുള്ള ദൂരക്കാഴ്ചയാലും, കൂട്ടത്തില്‍ കൊള്ളാവുന്നവര്‍ ഇല്ലാത്തതിനാലും പ്രസിഡണ്ട്‌ ആയിരുന്നപ്പോള്‍ നല്ല ഖ്യാതി നേടിയ  യുവ മനസ്സുകളുടെ താരമായ ശ്രീ എ പി ജെ അബ്ദുല്‍ കലാമിനെ തന്നെ ആയിരിക്കും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്  കൊണ്ട് വരിക.   
 
ഏ കെ ആന്‍റണി, ഹമീദ്‌ അന്‍സാരി തുടങ്ങിയ പേരുകള്‍ ആയിരുന്നു മുന്‍പ്‌ നേതൃ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ പ്രധാനമായി പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ ധന മന്ത്രി പ്രണാബ് മുക്കെര്‍ജി, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, എന്നിവരുടെത്  ആണ്. പല പ്രാവശ്യം ആയി പ്രധാനമന്ത്രി, പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന പേരാണ് പ്രണാബ് മുക്കര്‍ജിയുടെത്. രാഷ്ട തന്ത്രഞ്ഞതയ്ക്ക് പേരെടുത്ത ബംഗാളി ബാബുവാണ് കോണ്‍ഗ്രസില്‍ നിന്ന് പരിഗണിക്കപ്പെടാന്‍ ഏറ്റവും യോഗ്യനും. അദേഹത്തിന്റെ ഭരണ നിപുണതയും രാഷ്ട തന്ത്രഞ്ഞതയും ആണ് പ്രണാബ് കുമാര്‍ മുക്കര്‍ജിക്ക് പാരയാകുന്നതും. പാര്‍ട്ടിയെയും ഭരണത്തെയും പലപ്പോഴും പ്രതി സന്ധി ഘട്ടത്തില്‍ തരണം ചെയുന്നതും മുന്‍പോട്ടു നയിക്കുന്നതും ഈ ബംഗാളി ബാബുവിന്റെ മിടുക്ക് കൊണ്ട് മാത്രം ആണ്. ആണവ കരാര്‍ വിഷയത്തിലോക്കെ പ്രണാബിന്റെ ഇടപെടലുകള്‍ വിജയം കണ്ടു. 
എല്ലാ പ്രതി പക്ഷ പാര്‍ട്ടികളും ആയി വളരെ അടുത്ത അടുപ്പം സൂക്ഷിക്കുന്ന, എല്ലാവര്ക്കും സ്വീകാര്യനായ നേതാവാണ് മുക്കര്‍ജി. പ്രധാനമായും രണ്ടു ഓപ്ഷനുകള്‍ ആണ് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയ സോണിയാ ഗാന്ധിയുടെ മുന്‍പാകെ ഉള്ളത്. കോണ്‍ഗ്രസ്‌, അഴിമതി, സ്വജനപക്ഷ പാതത്തിലോക്കെ തട്ടിത്തടഞ്ഞു, തെരഞ്ഞെടുപ്പുകളില്‍ തോറ്റു തുന്നം പാടി ജനങ്ങളില്‍ നിന്ന് അകന്നു പോകുന്ന ഒരു അവസ്ഥയില്‍  ആണ്  കോണ്‍ഗ്രസ്‌ ഇന്നു.  ഭരണത്തിന്‍റെ പാപഭാരം എല്ലാം പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിന്റെ തലയില്‍ വച്ചു അദേഹത്തെ രാജി വയ്പ്പിച്ചു പ്രസിഡണ്ട്‌ ആക്കുക എന്നതാണ് ഒരു പോം വഴി. അങ്ങനെ ഒഴിവു വരുന്ന പ്രധാന മന്ത്രി കസേരയില്‍ പ്രണാബ് മുക്കര്‍ജിയെ പ്രതിഷ്ടിച്ചു 2014 ലെ പൊതു തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ പ്രാപ്തമാക്കുക. 

ഉത്തര്‍ പ്രദേശിലെയും പഞാബിലെയും അത് പോലെ ഡല്‍ഹി മുനിസിപ്പല്‍ കൊര്‍പ്പോറേഷനില്‍ ഉണ്ടാകുന്ന തോല്‍വിയും രാഹുല്‍ ഗാന്ധിയെ ഒരിക്കലും പ്രധാന മന്ത്രി സ്ഥാനത്തേക്ക്‌ കൊണ്ടുവരുവാന്‍ സോണിയയും കൂട്ടാളികളും ശ്രമിക്കില്ല. അങ്ങനെ പല നിര്‍ദ്ദേശം ഉണ്ടായാലും രാഹുലിന്‍റെ പ്രകൃതം അനുസരിച്ച് രാഹുല്‍ അതിനു തയ്യാറാവുകയും ഇല്ല. അപ്പോള്‍ പ്രണാബ് മുക്കര്‍ജി അല്ലാതെ മറ്റൊരാള്‍ ഇപ്പോള്‍ സോണിയക്ക് മുന്നില്‍ ഇല്ല. ഭരണത്തിന്‍റെ പരമോന്നത  പീഠത്തിനു കോണ്‍ഗ്രസില്‍ നിന്ന് തികച്ചും അര്‍ഹത ഉള്ളതും അദേഹത്തിനു മാത്രം ആണ്. ധനകാര്യത്തോടൊപ്പം വിദേശകാര്യം കൈകാര്യം ചെയ്ത പഴക്കവും പ്രണാബിന് സ്വന്തം.   പ്രണാബ് മുക്കര്‍ജിയെ പിന്തുണയ്ക്കാതിരിക്കുവാന്‍ മമതയ്ക്കോ യു പി ഐ സഖ്യ കക്ഷികള്‍ക്കോ കഴിയില്ല. മായാവതിയും മുലായവും ആയും നല്ല ബന്ധമാണ് പ്രനാബിനുള്ളത്.

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ബലഹീനമായ ഒരു ഫലം ആകും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പുറത്തു വരിക. ആദ്യമായി, ഒരു പക്ഷെ രണ്ടക്ക സംഖ്യയിലേക്ക് കോണ്‍ഗ്രസ്‌ കൂപ്പു കുത്താന്‍ ഉള്ള സാധ്യത ഇന്നത്തെ അവസ്ഥയില്‍ തള്ളിക്കളയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജയലളിതയും, മുലായവും, മായാവതിയും, നിതീഷും, നവീന്‍ പട്നായിക്കും, ചന്ദ്ര ബാബു നായിഡുവും ഒക്കെ കാലം നിരഞാടുവാന്‍ സാധ്യത  കൂടുതല്‍ ആണ്. ബി ജെ പി യെ കാലത്തിനു പുറത്തു നിര്‍ത്തുവാന്‍ ഒരു പക്ഷെ ചില കടുത്ത കളികള്‍ കളിക്കേണ്ടി വന്നേക്കാം. ഒരു പക്ഷെ രാഷ്ട്രപതി ഭവനില്‍ നിന്ന് ആയിരിക്കും ആ കളികള്‍ നടത്തേണ്ടി വരിക. അപ്പോള്‍ അവിടെ അതി സമര്‍ത്ഥനായ കൌശലക്കാരനായ  ഒരു പ്രസിഡന്റിനെ ആണ് കോണ്‍ഗ്രസിനു ആവശ്യം. അതല്ല ഒരു പക്ഷെ പ്രതി പക്ഷം ഭരണത്തില്‍ വന്നാലും പ്രസിഡന്റിനു പല രീതിയിലും ബി ജെ പി ഉള്‍പ്പെടുന്ന പുതിയ ഭരണത്തെ ബാലഹീനമാകുവാന്‍ കഴിയും. അതിനാല്‍ പ്രണാബ് മുക്കര്‍ജി ആകും കോണ്‍ഗ്രസിന്‍റെ പ്രസിഡന്റ്‌ നോമിനി. 

Wednesday 11 April 2012

രാജ ബയ്യ എന്ന ജയില്‍ മന്ത്രിയും ദൂരക്കാഴ്ചകളും


രാജ ബയ്യ  എന്ന പേര്  കേട്ടാല്‍ പേടിക്കാത്തവര്‍ കുറയും.  48 കൊലപാതക കേസുകള്‍  32 ഭാവന ഭേദനം , അടിപിടി കേസുകള്‍  12 തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ തുടങ്ങി മറ്റു അനവധി കേസുകളും. എങ്ങനെ പേടിക്കാതിരിക്കും ജനങ്ങള്‍ ! ഇത്രയും ഒക്കെ ഗുണ്ടായിസം കാട്ടിയ ആള്‍ തടവ്‌ ശിക്ഷ അനുഭവിക്കുകയായിരിക്കും എന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി.  ഇത് ഉത്തര്‍ പ്രദേശാണ്.. ഇദേഹം ആണ് ഈ വലിയ സംസ്ഥാനത്തിന്‍റെ ജയില്‍ മന്ത്രി. 

  

ജയില്‍ മന്ത്രി ആകുവാന്‍ തക്കതായ യോഗ്യത! അഖിലേഷ്‌ സിംഗ് യാദവ് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അടികാരത്തില്‍  വന്ന സമാജ് വാദി പാര്‍ട്ടിയുടെ ഗര്‍ജ്ജിക്കുന്ന യുവത്വം. യുവ ഇന്ത്യയുടെ പ്രതീകം. ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി പോലും ഇദേഹം ആയിക്കൂടായ്കയില്ല  എന്ന് മാധ്യമങ്ങളും അനാലിസ്റ്റുകള്‍ പോലും വാഴ്ത്തിയ നേതാവ്... ഇദേഹം ചെയ്ത ഏറ്റവും മഹത്തായ കാര്യം എന്തെന്നോ..?

തന്റെ മന്ത്രി സഭയില്‍ മന്ത്രി ആകുന്നവര്‍ക്കെല്ലാം അതിനുള്ള യോഗ്യത വേണം എന്ന് നിശ്ചയിച്ചു. ഇന്ത്യയുടെ പല  സംസ്ഥാനത്തും കേന്ദ്രത്തില്‍ പോലും സ്കൂളില്‍ പോകാത്ത ആള്‍ പോലും ശാസ്ത്ര,  വിദ്യാഭ്യാസ മന്ത്രിമാര്‍  ആകുന്ന കാലത്ത്, നാളത്തെ ഇന്ത്യയെ കുറിച്ച് സ്വപ്നം കാണുന്ന അഖിലേഷ്‌ ആകട്ടെ തന്‍റെ പാര്‍ട്ടിയില്‍ നിന്ന് ജയിച്ചു വന്ന എല്ലാ എം എല്‍ എ മാരുടെയും ബയോ ഡാറ്റ വാങ്ങി പരിശോധിച്ചു, അവരൊക്കെ ജയില്‍ മന്ത്രി ആകുവാന്‍ പരിചയം ഉണ്ടോ എന്നറിയുവാന്‍.. ഏകദേശം 73 ക്രിമിനലുകള്‍ ആണ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ജയിച്ചു വന്നത്... കൊലപാതകം, ഭവന  ഭേദനം, ബലാല്‍ സംഘം, തട്ടി കൊണ്ട് പോകല്‍ തുടങ്ങി എല്ലാ വിധ മാഫിയാ പ്രവര്‍ത്തനങ്ങളും നടത്തി പോലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ ഇടം നേടിയവര്‍. പലരും പല തവണ ജയില്‍ വാസം അനുഭവിച്ചവര്‍. അതില്‍ ചിലരുടെ ബയോ ഡാറ്റ മാറ്റി വച്ച് നോക്കി. എന്നിട്ടും  അഖിലേഷ്‌ ത്രുപ്തനായില്ല. 
20 കൊലപാതകം ചെയ്ത ഒരു യാദവ് ആണ് മുന്നില്‍ ... പക്ഷെ അയ്യാള്‍ക്ക് എതിരെ മറ്റു കുറ്റങ്ങള്‍ ഒന്നും ആരോപിക്കപ്പെട്ടിട്ടില്ല.. വെറും കൊലപാതകങ്ങള്‍ മാത്രം. അപ്പോള്‍ ജയിലില്‍ കൊലപാതകികള്‍ മാത്രമല്ലല്ലോ... മറ്റു തെറ്റുകള്‍ ചെയ്തു വരുന്നവരെ എങ്ങനെ മാനേജു ചെയ്യും... അഖിലെഷിനു ഉറക്കം വരാത്ത രാത്രികള്‍ ...

ഒടുവില്‍ തന്‍റെ മകന്‍റെ നിദ്രാവിഹീനമായ രാവുകള്‍ അപ്പനായ മുലായം സിംഗ് യാദവിനെ തളര്‍ത്തി. നമ്മടെ ബാല കൃഷ്ണ പിള്ളയെ പോലെ കണ്ണീ ചോരയില്ലാത്തോനല്ല മുലായം.  അദേഹം ആണ് മുന്‍ കാല ചട്ടമ്പിയും യു പി യിലെ തന്നെ ഏറ്റവും  വലിയ ക്രിമിനലും ആയ രാജു ബയ്യയെ അഖിലെഷിനു കാണിച്ചു കൊടുത്തത്...തന്‍റെ സ്വന്തം പാര്ട്ടിക്കാരില്‍ ഇത്രയും വലിയ ഒരു ക്രിമിനല്‍ ഇല്ലാത്തതിനാല്‍ ആണ് സ്വതന്ത്രനായി ജയിച്ചു വന്ന രാജു ബയ്യയെ തേടി പിടിച്ചത്... അടച്ചിട്ട മുറിയില്‍ വച്ചു താന്‍ ചെയ്ത ഓരോ കൊലപാതകങ്ങളും ക്രൂരതകളും ഒരു സിനിമയില്‍ എന്നാ പോലെ ഫ്ലാഷ് ബാക്കുകള്‍ ഉപയോഗിച്ച് രാജു ബയ്യ അഖിലെഷിനു വിവരിച്ചു കൊടുത്തു. 42 കൊലപാതകങ്ങള്‍ ... ഓരോ കൊലപാതക സീനുകള്‍ കേള്‍ക്കുമ്പോഴും അഖിലേഷ്‌ ഞെട്ടി വിറച്ചു കൊണ്ടിരുന്നു... നിയമസഭയില്‍ ഇതിലും വലിയൊരു റിക്കാര്‍ഡ്‌ ഇല്ല. എല്ലാം കൊടും ക്രൂരതകള്‍ .. പോരാത്തതിന്  ജയില്‍ ജീവിതം പഠിക്കുവാന്‍ വേണ്ടി പല പ്രാവശ്യം സംസ്ഥാനത്തെ ജയിലുകളില്‍ താമസിച്ചിട്ടും ഉണ്ട്. ഇതില്‍ പരം യോഗ്യന്‍ വേറെ ആരുണ്ട്‌... 
രാജു ബയ്യ  വളരെ മുന്‍ കൂട്ടി തീരുമാനങ്ങള്‍ എടുക്കുന്നവന്‍ ആണ്.. വളരെ ആസൂത്രിതമായിട്ടാണ്   ഓരോ കൊലപാതകങ്ങളും തട്ടി ക്കൊണ്ട് പോകലും ഒക്കെ നടത്തിയിട്ടുള്ളത്. വിദഗ്ദമായ ആസൂത്രണം , ഇതാണ്  അദേഹത്തെ ഇത്രയധികം ക്രിമിനല്‍ കേസുകളില്‍ കുടുക്കിയത്... 

എന്തായാലും രാജു ബയ്യ എന്നാ ജയില്‍ മന്ത്രി  തന്‍റെ സഹ തടുവാരുടെ വേദന മനസിലാക്കി.  ജയിലുകളിലെ ചൂട് തടവ്‌ കാര്‍ക്ക് സഹിക്കാവുന്നതില്‍ അധികം ആണ് എന്നദേഹം കണ്ടു... ഇപ്പോള്‍ ഇതാ എല്ലാവര്ക്കും ജയിലില്‍ എയര്‍ കണ്ടീഷണറുകള്‍ , എയര്‍ കൂളറുകല്‍ ഒക്കെ ഫിറ്റ് ചെയുന്നു... ക്രിമിനലുകളുടെ മേദസ്സ് വല്ലാതെ വര്‍ദ്ധിക്കും, അവരുടെ കൊലെസ്ട്രോള്‍ കൂടും എന്നൊക്കെ മനസിലാക്കി ഭക്ഷണം പോലും ഫൈവ് സ്റ്റാര്‍ രീതിയില്‍ ആക്കുവാന്‍ ഒരുങ്ങുന്നു... വനസ്പതി ഉള്ള ഭക്ഷണം നിരോധിക്കുകയും , പകരം റിഫൈന്‍ഡായ കുക്കിംഗ് ഓയില്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. രോഗികള്‍ ആയ എല്ലാ തടവുകാര്‍ക്കും സര്‍ജറി അടക്കം എല്ലാ ആരോഗ്യ ചിലവുകളും സര്‍ക്കാര്‍ ചിലവില്‍ നടത്തും.  അത് പോലെ ഫൈവ് സ്റ്റാര്‍ ശൈലിയില്‍ ഉള്ള ശുചീകരണ സംവിധാനവും ഏര്‍പ്പെടുത്തി. 

ദമ്പതികളായ ക്രിമിനലുകളെ ഒരേ ജയിലില്‍ താമസിപ്പിക്കുവാനും തീരുമാനം ആയി. ഇനി കുടുംബത്തെ കൂട്ടി ജയിലില്‍ വരുവാന്‍ ഇത്  പ്രേരണ ആകും. തടവുകാര്‍ക്ക്‌ ടെലിഫോണ്‍ ഉപയോഗിക്കാനും, സഹ തടവുകാരും ആയി സംവദിക്കുവാനും ഉള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്... ഇദേഹം പ്രഖ്യാപിച്ച റിഫോംസ് എല്ലാം 90 ദിവസത്തിനകം നടപ്പിലാക്കണം എന്നും കര്‍ശനമായ നിര്‍ദ്ദേശം പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക് കൊടുത്തു...

ഒടുവില്‍ അദേഹം ഒരു പ്രഖ്യാപനവും നടത്തി ഈ കുറഞ്ഞ നാള്‍ കൊണ്ട് ജയില്‍ ഒരു ചന്ദ്രനെ പോലെ ആക്കാം എന്നൊന്നും ഞാന്‍ പറയുന്നില്ല... ഒരു ഫൈവ് സ്റാര്‍ സൗകര്യം ഇവര്‍ ചെയുന്ന സേവനത്തിനു തടവുകാര്‍ക്ക്‌ കൊടുക്കണം. അത് മാത്രം ആണ് താന്‍ ചെയുന്നത് പോലും. 

വാല്‍ക്കഷണം.: എന്തായാലും ഒടുവില്‍ എത്തപ്പെടെണ്ടത്  ഉത്തര്‍ പ്രദേശിലെ ജയിലില്‍ ആയിരിക്കും എന്ന  ദൂരക്കാഴ്ച ആണ് ഇദേഹത്തെ ഇത്രയും മഹത്തരം ആയ തീരുമാനം ആസൂത്രണം ചെയുവാന്‍ പ്രേരിപ്പിച്ചത്  എന്നത് സത്യം ശത്രുക്കള്‍ പറയാതിരിക്കില്ല. 
ജയില്‍ മന്ത്രി ആകുവാന്‍ തക്കതായ യോഗ്യത! അഖിലേഷ്‌ സിംഗ് യാദവ് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അടികാരത്തില്‍  വന്ന സമാജ് വാദി പാര്‍ട്ടിയുടെ ഗര്‍ജ്ജിക്കുന്ന യുവത്വം. യുവ ഇന്ത്യയുടെ പ്രതീകം. ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി പോലും ഇദേഹം ആയിക്കൂടായ്കയില്ല  എന്ന് മാധ്യമങ്ങളും അനാലിസ്റ്റുകള്‍ പോലും വാഴ്ത്തിയ നേതാവ്... ഇദേഹം ചെയ്ത ഏറ്റവും മഹത്തായ കാര്യം എന്തെന്നോ..?


Tuesday 3 April 2012

പാരീസ്‌ - സ്വപ്ന നഗരം





പാരീസ്‌ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നാണ്, ശാസ്ത്രം , രാഷ്ട്രീയം, കല, സംസ്കാരം , ബിസിനസ്സ്, വിദ്യാഭ്യാസം , ഫാഷന്‍ , സാഹിത്യം തുടങ്ങിയ മേഖലയില്‍ ലോകത്ത് പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന പട്ടണങ്ങളില്‍ ഒന്ന്. വളരെ ചെറുപ്പം മുതല്‍ കാണണം എന്ന് ആഗ്രഹിച്ച എന്റെ സ്വപ്ന നഗരം..
പാരീസ്‌ കാണുക എന്നത്, ഒരു ആഗ്രഹം മാത്രം ആയിരുന്നു എങ്കിലും, ഇന്നിതാ ആ സ്വപനം സാക്ഷാല്‍കരിക്കപ്പെടുകയാണ്. റോട്ടര്‍ഡാം സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ താലിസ് എന്ന അതി വേഗ തീവണ്ടിയില്‍ ഫ്രാന്‍സിലേക്ക് ...റോട്ടര്‍ ഡാമില്‍ നിന്ന് രണ്ടര മണിക്കൂര്‍ , പാരീസിലേക്ക്. അതിനിടക്ക് ബെല്‍ജിയം വഴിയാണ് താലിസ് പാരീസിലെത്തുക.
യൂറോപ്പിലെ ഏറ്റവും ചെലവ് കൂടിയ പട്ടണം ആണ് സെയിന്‍ നദിക്കരയില്‍ സ്ഥിതി ചെയുന്ന പാരീസ്‌. അത് പോലെ ഏറ്റവും ലൈവ് ആയ പട്ടണവും.  യുനെസ്കോ തുടങ്ങി പല ഇന്റര്‍ നാഷണല്‍ സംഘടനകളുടെയും ഹെഡ്‌ ക്വോര്‍ട്ടേഴ്സ് പാരീസില്‍ ആണ് സ്ഥിതി ചെയുന്നത്. വളരെ വിപുലമായ , വളരെ അധികം ചരിത്രം ഉറങ്ങി കിടക്കുന്ന പട്ടണം ആണ് പാരീസ്‌. ചരിത്രത്തിന്‍റെ അനവധിയായ തിരുശേഷിപ്പുകള്‍ പാരീസിനു മാത്രം സ്വന്തം. യൂറോപ്പിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും വലിയി ബിസിനസ്സ് സ്ഥാപനങ്ങളും പാരീസിനെ മറ്റു യൂറോപ്യന്‍ പട്ടണങ്ങളുടെ ഇടയില്‍ ഒരു പടി മുന്നില്‍ നിര്‍ത്തുന്നു.
ലോകത്തില്‍ ആദ്യമായി സ്ട്രീറ്റ്‌ ലൈറ്റ്കള്‍ പ്രകാശിച്ചിരുന്നത്‌  സിറ്റി ഓഫ് ലൈറ്റ്സ് എന്നറിയപ്പെടുന്ന പാരീസില്‍ ആയിരുന്നു. മഹത്തായ ഫ്രഞ്ച് വിപ്ലവം നടന്ന, ലൂയി പതിനാലാമാനും നെപ്പോളിയനും ഹെന്‍റിയും ഒക്കെ നാട് വാണിരുന്ന ഫ്രാന്‍സ്‌ . ബ്രിട്ടീഷ്‌, ജര്‍മ്മന്‍, റഷ്യന്‍ അധിനിവേശങ്ങള്‍ ഉണ്ടായ നാടായതിനാലാകണം ഇവിടെ ജനസന്ഖ്യയില്‍ നല്ലൊരു ശതമാനം  ഇമിഗ്രന്റസ് ആണ്. ജനസംഖ്യയുടെ  ഏകദേശം 20% വരുന്ന ഇവരില്‍ ഭൂരിഭാഗവും അതിവസിക്കുന്നത് പാരീസില്‍ ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ഫ്രാന്‍സ്‌, കച്ചവടം, കല , ആര്‍കിടെക്ചര്‍, ടെക്നോലോജി എന്നിവയില്‍ മുന്‍പന്തിയില്‍ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ അറിയപ്പെടുന്ന കലാ സാംസ്കാരിക കേന്ദ്രമായി, ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി പാരീസ്‌ മാറുകയുണ്ടായി. ഇവിടുത്തെ നൈറ്റ്‌ ലൈഫ് , നൈറ്റ്‌ ക്ലബ്‌കള്‍ ഒക്കെ വളരെ പ്രസിദ്ധങ്ങള്‍ ആണ്.  ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും കലാകാരന്മാര്‍ പാരീസിലേക്ക് പ്രവഹിക്കുകയായിരുന്നു.
ഉദ്ദേശം എട്ടു മണിയോട് കൂടിഞങ്ങളുടെ  ട്രെയിന്‍ ഫ്രാന്‍സിലെ ഗെരെ ദു നോര്‍ഡ് സ്റ്റേഷനില്‍ എത്തി. ഫ്രാന്‍സില്‍ എത്തിയതിന്റെ സന്തോഷത്തില്‍ കുറച്ചു നേരം ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫോട്ടോ ഒക്കെ എടുത്തു, പുരാതനമായ സ്റ്റേഷന്‍ ഒക്കെ ചുറ്റി നടന്നു. ടൂറിസ്റ്റു ഇന്‍ഫോര്‍മേഷന്‍ ബൂറോ അന്വേഷിച്ചു ഞങ്ങള്‍ സ്റ്റേഷനില്‍ അലഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന ഇവിടെ ഉള്ള ടൂറിസം കൌണ്ടര്‍ നേരത്തെ തന്നെ അടച്ചിരിക്കുന്നു എന്ന്  ഞങ്ങള്‍ക്ക് മനസിലായി. ഇവിടെ ഒരാളെയും പരിചയം ഇല്ല, ഞങ്ങള്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് ഇല്ല, ആര്‍ക്കും തന്നെ ഞങ്ങളുടെ ഭാഷ വശമില്ല, എല്ലാവരും ഞങ്ങള്‍ക്കറിയില്ലാത്ത ഫ്രഞ്ച് ആണ് സംസാരിക്കുന്നത്. ഇനി എന്ത് ചെയും, എവിടെ പോയി ഹോട്ടല്‍ ബുക്ക്‌ ചെയും. ഞങ്ങളുടെ  ലഗേജും വലിച്ചു കൊണ്ട് സ്റ്റേഷന്  വെളിയിലേക്ക് വന്നപ്പോള്‍ കണ്ടാല്‍ ഒരു തെക്കേ ഇന്ത്യക്കാരനെ പോലെ തോന്നിച്ച ഒരാള്‍ ഞങ്ങള്‍ക്ക് ടാക്സി വേണമോ എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു കൊണ്ട് ഞങ്ങളോടൊപ്പം കൂടി. ഹോട്ടല്‍ റിസര്‍വേഷന്‍ ഇല്ലാത്ത ഞങ്ങള്‍ എവിടെ ടാക്സിയില്‍ പോകാന്‍. ഞങ്ങള്‍ മലയാളികള്‍ ആണെന്ന് മനസിലായത് കൊണ്ടാകാം അദേഹം ഉടന്‍ ഭാഷ തമിഴിലേക്ക് മാറ്റി. ഭാക്ഷ അറിയാവുന്ന ഒരാളെ കണ്ടത് ഞങ്ങള്‍ക്ക് വലിയ സന്തോഷം ആയി.
ഞങ്ങള്‍ക്ക് ഹോട്ടല്‍ ബുക്ക്‌ ചെയ്തു തരാം എന്ന് പറഞ്ഞു അയ്യാള്‍ ഞങ്ങളെ സ്റ്റേഷനു മുന്നിലുള്ള ഹോട്ടലിലേക്ക് കൊണ്ട് പോയി. വളരെ പഴയ, ഒരു കാലത്ത് ഹോളിവൂഡ സിനിമകളില്‍ ഒക്കെ കണ്ടിട്ടുള്ള ഒരു ഹോട്ടല്‍ ... പക്ഷെ അയ്യാളുടെ പെരുമാറ്റം എന്ത് കൊണ്ടോ ഞങ്ങളില്‍ സംശയം ഉണ്ടാക്കി, ഞങ്ങള്‍ തൊട്ടടുത്തുള്ള മറ്റു ഹോട്ടലുകള്‍ അന്വേഷിച്ചു വീണ്ടും നടന്നു. മഴ ചെറുതായി പോടിയുന്നത് ഒന്നും കാര്യമാക്കിയില്ല. സ്റ്റേഷനു അടുത്തുള്ള ഹോട്ടലുകള്‍ എല്ലാം വളരെ പഴയ ഹോട്ടലുകള്‍ ആയിരുന്നു, ഞങ്ങള്‍  വളരെ ദൂരം ലഗേജും ആയി ആ രാത്രിയില്‍ നടന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു യുവ മിഥുനത്തെ കണ്ടു, അവര്‍ക്കും അറിയില്ല അവിടെ ഉള്ള നല്ല ഹോട്ടലുകള്‍ .. നഗരത്തെ പറ്റി കൂടുതല്‍ അറിയില്ലാത്തതിനാല്‍ കുറെ അകലെ ഉള്ള ഹോട്ടലുകളിലേക്ക് പോകുവാനും വലിയ മടി. പല ഹോട്ടലുകളും റ്റു സ്റാര്‍ കാറ്റഗറി , ചില ഹോട്ടലില്‍ ഞങ്ങള്‍  പോയി, റൂം കണ്ടു, ഇഷ്ടപ്പെടാതെ തിരികെ ഇറങ്ങി. ഒടുവില്‍ എന്തും വരട്ടെ എന്ന് കരുതി ഞങ്ങള്‍ ഒരു ഹോട്ടല്‍ മുറിയെടുത്തു. വളരെ ചെറിയ ഒരു ലിഫ്റ്റ്‌ , അതില്‍ കുറെ ലഗേജും ഞാനും മാത്രം, ബഷീറും പിള്ളച്ചെട്ടനും കൂടി ആ ലിഫ്റ്റില്‍ വരാന്‍ ഇടമില്ല. ലിഫ്റ്റ്‌ മുകളിലേക്ക് കയറുമ്പോള്‍ എവിടെയും അന്ധകാരം മാത്രം. ശരിക്കും ഒരു ഭാര്‍ഗവി നിലയത്തില്‍ വന്നു പെട്ട അവസ്ഥ. നാലാം നിലയിലെ റൂമിലേക്ക്‌ പോകുവാനായി , നാലാം നിലയില്‍ ഇറങ്ങിയപ്പോള്‍ അവിടെയും പ്രകാശം ഇല്ല, ഒരു സ്വിച് ഇട്ടു, ഞാന്‍ റൂം കണ്ടു പിടിച്ചു തുറന്നു. ദുര്‍ഗന്ധം എന്ന് പറയാന്‍ കഴിയില്ല എങ്കിലും, വല്ലാത്ത ഒരു സ്മെല്‍. പേസ്റ്റ്‌ കണ്ട്രോള്‍ ചെയ്തതിന്റെയോ ഒക്കെ. എന്തായാലും അവിടെ താമസിക്കാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പായി. ഞാന്‍ താഴെ ചെന്ന് , പിള്ളയും ബഷീരിനോടും കാര്യം പറഞ്ഞു. ഒടുവില്‍ എന്റെയും പിള്ള ചേട്ടന്റെയും വാദഗതി മാനിച്ചു ഞങ്ങള്‍ പുറത്തിറങ്ങി. പക്ഷെ ക്രെഡിറ്റ്‌ കാര്‍ഡ് മുഖേന ഹോട്ടലില്‍ പേ ചെയുകയും ചെയ്തു. ഒടുവില്‍ അയ്യാള്‍, ഞങ്ങള്‍  അടച്ച പണം പിറ്റേന്ന് കാലത്ത് തിരികെ തരാം എന്ന് പറഞ്ഞു. ഞങ്ങള്‍  വീണ്ടും പെട്ടിയും തൂക്കി അടുത്തൊരു ഹോട്ടലിലേക്ക് പോയി. ബെസ്റ്റ്‌ വെസ്റ്റേണ്‍ ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ ആണ് ഞങ്ങള്‍ എത്തിയത്. അതും പഴയ ഹോട്ടല്‍ ആണ് എങ്കിലും റൂം ഒക്കെ ഭംഗി ആയി ഉടച്ചു വാര്‍ത്തിട്ടുണ്ട്. എന്തായാലും ഒരു രാത്രി ഉറങ്ങുവാന്‍ മാത്രമല്ലേ ഞങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് കരുതി ഞങ്ങള്‍ അന്ന് രാത്രി അവിടെ തങ്ങി.
പിറ്റേന്ന്, പ്രഭാതത്തില്‍ ഞങ്ങള്‍ റണ്ഗിസ് എന്ന , പാരീസിന്റെ ഹൃദയ ഭാഗത്തിന് പുറത്തുള്ള യൂറോപ്പിലെ ഏറ്റവും വലിയ ഫ്രൂട്ട് മാര്‍ക്കറ്റിലേക്ക് പോകുവാന്‍ തയ്യാറായി. ബെര്‍ലിനില്‍ വച്ച് പരിചയപ്പെട്ട ഫ്രെഞ്ചുകാരന്‍ ഫെര്‍ഡിനാന്‍ഡ് , വളരെ പെട്ടെന്ന് തന്നെ സുഹൃത്ത് ആയി, അദേഹത്തിന്‍റെനിര്‍ദ്ദേശ പ്രകാരം ആണ് ഞങ്ങള്‍ രണ്ഗിസ്ലേക്ക് പോകുന്നത്. ഫ്രാന്‍സില്‍ ഞങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍ ഒന്നും  തന്നെ ഇല്ല താനും, ബെര്‍ലിനില്‍ വച്ച് പരിചയപ്പെട്ട മറ്റൊരു ആപ്പിള്‍ കയറ്റുമതിക്കാരന്‍ ഞങ്ങളെ അദേഹത്തിനെ പട്ടണത്തിലേക്ക് വിളിച്ചിരുന്നു എങ്കിലും പാരീസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഉള്ള ആ പട്ടണത്തില്‍ പോയി വരുവാന്‍ ഉള്ള സമയം ഇല്ല. ഇന്ന് തന്നെ ഞങ്ങള്‍ക്ക് മടങ്ങണം. നാളെ രാവിലെ ഞങ്ങള്‍ക്ക് ബെര്‍ലിനില്‍ എത്തി അവിടെ നിന്ന് സെ. പീറ്റേര്‍സ്ബര്‍ഗ്ലേക്ക് പോകണം. പിള്ള ചേട്ടനു റഷ്യക്ക് വിസ ഇല്ലാത്തതിനാല്‍ അദേഹം ഇന്ന് വൈകുന്നേരം പാരീസില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് ഫ്ലൈറ്റില്‍ പോകുന്നു.

രണ്ഗിസില്‍ ഉള്ള സുഹൃത്ത് അവിടെ എത്തുവാനുള്ള വഴികള്‍ ഒക്കെ ഞങ്ങള്‍ക്ക് വിശദമാക്കി , റൂട്ട് മാപ്പ് അയച്ചു തന്നു. ട്രെയിന്‍ , ബസ്സ്‌ ഒക്കെ മാറി കേറണം. ആ തല വേദന വേണ്ട,ടാക്സിയില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. അതിനു മുന്‍പ് തന്നെ തലേദിവസം ബുക്ക്‌ ചെയ്തു താമസിക്കാതെ പോന്ന ഹോട്ടലില്‍ ചെന്ന് പണം വീണ്ടും ക്രെഡിറ്റ്‌ കാര്‍ഡിലേക്ക് മാറ്റണം. ഞാന്‍ അതിരാവിലെ തന്നെ ആ ഹോട്ടലില്‍ പോയി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. കുറച്ചധികം സമയം അവിടെ ചിലവഴിച്ചപ്പോള്‍ അവിടെ നിന്ന് പാരീസിലെ റെയില്‍വേ സ്റേഷന്‍റെ സൌന്ദര്യം നുകരാന്‍ തോന്നി. ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനോഹര ശില്പങ്ങള്‍ കൊത്തി വച്ചിരിക്കുന്നത് ഫ്രാന്‍സില്‍ ആയിരിക്കണം. അത്രക്ക് മനോഹരമായ ശില്പങ്ങള്‍ , പാരീസിന്‍റെ പ്രതാപം വിളിച്ചോതുന്നു.
ഞങ്ങള്‍ രണ്ഗിസിലേക്ക് ടാക്സിയില്‍ തന്നെ യാത്ര തിരിച്ചു , ഏകദേശം ഒരു മണിക്കൂര്‍ യാത്ര. പാതകല്‍ക്കിരുവശവും മനോഹരമായ വാസ്തു ശില്പ കലയാല്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ . ശരിക്കും അത്ഭുതപ്പെടുത്തുന്ന കൊത്തു പണികള്‍ . പോകുന്ന വഴിയില്‍ ഈഫല്‍ ഗോപുരം, ലോക മഹാത്ഭുതങ്ങളില്‍ ഒന്ന്. എന്തായാലും തിരികെ വരുമ്പോള്‍ ഈഫല്‍ ഗോപുരം കാണാം എന്ന പ്ലാനില്‍ ഞങ്ങള്‍  രണ്ഗിസില്‍ ...
രണ്ഗിസ് ഫ്രൂട്ട് മാര്‍ക്കറ്റിലെ സുരക്ഷ പരിശോധനക്ക് ശേക്ഷം ഞങ്ങളുടെ വാഹനം അകത്ത് കയറ്റി വിട്ടു. മാര്‍ക്കറ്റിനു പുറത്തുള്ള ഒരു കെട്ടിടത്തില്‍  ആയിരുന്നു ഞങ്ങളുടെ സുഹൃത്തിന്റെ ഓഫീസ്‌. അവിടെ ചെന്നപ്പോള്‍ തന്നെ ഞങ്ങളെ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു സുഹൃത്ത് ഫെര്‍ഡിനാന്‍ഡ്.കച്ചവട കാര്യങ്ങള്‍ ഒക്കെ സംസാരിച്ച ശേക്ഷം ഞങ്ങളെ  അദേഹം മാര്‍ക്കറ്റ് കാണിക്കുവാന്‍ കൊണ്ട് പോയി. യൂറോപ്പിലെ ഏറ്റവും വലിയ ഫ്രൂട്ട് മാര്‍ക്കറ്റ് ആണ് രണ്ഗിസ് മാര്‍ക്കറ്റ്. രാവിലെ 4 മണി മുതല്‍  9 മണി വരെ മാത്രം ആണ് ആ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ഇപ്പോള്‍ 11 ആയി സമയം. മിക്ക കച്ചവട സ്ഥാപനങ്ങളും അടച്ചു കഴിഞ്ഞു. എങ്കിലും ഞങ്ങള്‍ ആ മാര്‍ക്കറ്റ് വെറുതെ ചുറ്റി നടന്നു കണ്ടു. ഓരോ ബില്‍ഡിങ്ങിലും അണ്ടര്‍ ഗ്രൗണ്ടില്‍ ആണ് സ്റ്റോറിങ്ങിനുള്ള സംവിധാനം. ഗ്രൌണ്ട് ഫ്ലോറില്‍ കച്ചവടം നടത്തുവാന്‍ ഉള്ള ഷോ റൂം , ഫസ്റ്റ് ഫ്ലോറില്‍ ഓഫീസും. വളരെ അനുകരണീയമായ പ്ലാനിംഗ് ആണ് ഈ മാര്‍ക്കറ്റിന്റെ രൂപ കല്‍പ്പന. പഴം , പച്ചക്കറി , ഫ്ളവര്‍ എന്നിങ്ങനെ ഓരോന്നിനും വ്യത്യസ്ത ബ്ലോക്കുകള്‍. ഫ്ളവര്‍ മാര്‍ക്കറ്റ് അടച്ചിരുന്നില്ല, അതിനാല്‍ ഞങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അലങ്കാര പൂക്കള്‍ ഒക്കെ കണ്ടു തിരികെ ഓഫീസില്‍ വന്നു. ഞങ്ങള്‍ വന്ന ടാക്സികാരന്‍ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു.
തിരികെ ടാക്സിയില്‍ പോകുമ്പോള്‍ ഇംഗ്ലീഷ് അറിയാത്ത ഡ്രൈവര്‍ ഈഫല്‍ ഗോപുരത്തെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. 1889 ല്‍ ആണ് ഫ്രാന്‍സിലെ ഏറ്റവും ഉയരം കൂടിയ  ഈഫല്‍ ഗോപുരം പണിതത്. ഈ ഗോപുരം ഡിസൈന്‍ ചെയ്ത എഞ്ചിനിയര്‍ ഗുസ്താവ് ഈഫല്‍ ആയതിനാല്‍ ഇദേഹത്തിന്റെ പേരില്‍ ആണ് ഈ ഗോപുരം അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദരിച്ചിട്ടുള്ള ഈ സ്മാരകം ഇന്നും ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്നു. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഓര്‍മ പുതുക്കുന്ന എക്ഷ്പൊസിഷന്‍ യൂണിവെഴ്സല്‍ എന്നാ വേള്‍ഡ് ഫെയര്‍ പ്രമാണിച്ചു ആണ് ഈഫെല്‍ ഗോപുരം പണിയുന്നത്.
ഞങ്ങള്‍ ഈഫല്‍ ഗോപുരത്തിനു അടുത്തെത്തി, ചെറിയ മഴയും നല്ല തണുപ്പും ഉള്ള കാലാവസ്ഥ ആയിരുന്നതിനാല്‍ ആയിരിക്കും സന്ദര്‍ശകര്‍ വളരെ കുറവാണ്. ഞങ്ങള്‍ ഈഫല്‍ ഗോപുരം താഴെ നിന്ന് കണ്ടത് മാത്രമേ ഉള്ളു, അതിനടുത്തുള്ള പുല്‍ത്തകിടിയും അതിനോട് ചേര്‍ന്നുള്ള അനേകം ശില്പങ്ങളും കണ്ണിനു കൌതുകം നല്‍കുന്നതാണ്. മനോഹരമായ്‌ ആ ലോക വിസ്മയം കണ്ടു ഞങ്ങള്‍ വീണ്ടും ടാക്സിയില്‍ പാരീസിലേക്ക് .
സെയിന്‍ നദിയുടെ തീരത്ത്‌ കൂടെയുള്ള ആ പാതയില്‍ പോകുമ്പോള്‍ സെയിന്‍ നദിയില്‍ സ്റ്റാച്ചു ഓഫ് ലിബര്‍ട്ടി എന്ന  മനോഹരമായ ശില്‍പം.  ഡയാന രാജകുമാരി ആക്സിഡന്റില്‍ കൊല്ലപ്പെട്ട അല്‍മ ടണല്‍,  അവിടെ ആ ഓര്‍മക്കായി ഇപ്പോള്‍ ഒരു സ്മാരകം കൊത്തി വച്ചിട്ടുണ്ട്. ആ ടണലില്‍ കൂടി പോകുമ്പോള്‍ കാലം മറച്ച  ഡയാനയെ ഓര്‍ത്ത്‌. മുന്നോട്ടു നീങ്ങുമ്പോള്‍ സെയിന്‍ നദിക്കരയില്‍ മനോഹരമായ കെട്ടിടങ്ങള്‍ , ഫ്രഞ്ച് അസംബ്ലി മന്ദിരം , നോത്രഡാം കത്തീഡ്രല്‍ , ഡാവിഞ്ചിയുടെ ‘മൊണാലിസ’ പെയിന്റിഗ് സൂക്ഷിച്ചിരിക്കുന്ന  ലുവര്‍ മൂസിയം , അങ്ങനെ നിരവധി ആയ ചരിത്ര സ്മാരകങ്ങള്‍ ...
ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഫാഷന്‍ സ്ട്രീറ്റിലൂടെ  ടാക്സി വീണ്ടും പാരീസ്‌ നഗര മധ്യത്തില്‍ ... ഏകദേശം റെയില്‍വെ സ്റ്റേഷന് അടുത്തെത്തി എന്ന് തോന്നിച്ചപ്പോള്‍ ഞങ്ങള്‍ ടാക്സിയിലുള്ള യാത്ര നിര്‍ത്തി നടത്തം തുടങ്ങി. സ്ട്രീറ്റുകള്‍ മാറി മാറി , വിസ്മയം തോന്നിപ്പിക്കുന്ന കെട്ടിടങ്ങളും അവയിലെ ശില്പ സൌന്ദര്യവും ഒക്കെ ആസ്വദിച്ചു നടന്നു. നല്ല വിശപ്പ്‌, കുറച്ചു നാള്‍ ആയി ബഷീര്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നു. അടുത്തൊരു കെന്‍റക്കി ചിക്കന്‍ ഷോപ്പ്  കണ്ടപ്പോള്‍ ബഷീര്‍ അവിടെ കയറി. അവിടെ ഹലാല്‍ ഭക്ഷണം കിട്ടുമോ എന്നു ചോദിച്ചപ്പോള്‍ , സെയില്‍സ്മാന്‍ തന്‍റെ നെയിം ബോര്‍ഡ്‌ കാണിച്ചിട്ട് പറഞ്ഞു, താന്‍ ഒരു മുസ്ലിം ആണ്, ഇവിടെ ഹലാല്‍ ഫുഡ്‌ മാത്രമേ ഉള്ളു എന്ന്. എന്തായാലും ഞങ്ങള്‍ ഭക്ഷണം കഴിച്ചു വീണ്ടും പുറത്തിറങ്ങി.വീണ്ടും നടന്നു. ആ നടത്തത്തില്‍ പാരിസിന്‍റെ, അത്ര തന്നെ പ്രകാശമാനമാല്ലാത്ത ഒരു മുഖം ആണ് ഞങ്ങള്‍ കണ്ടത്.

പാതകൾക്കിരുവശത്തും കാണുന്ന കെട്ടിടങ്ങളില്‍ കച്ചവടം വളരെ കുറവാണ്. പക്ഷെ ഓരോ കച്ചവട സ്ഥാപനത്തിന് മുന്നിലും സുരക്ഷക്ക് എന്നാ പോലെ രണ്ടും മൂന്നും ആഫ്രിക്കന്‍ യുവാക്കള്‍ ( സുരക്ഷാ വേഷത്തില്‍ ഒന്നും അല്ല) നില്‍ക്കുന്നു. സത്യത്തില്‍ അവരുടെ രൂക്ഷമായ നോട്ടം  കണ്ടാല്‍ പേടി തോന്നും. പാരീസിനെ റിസഷന്‍ വല്ലാണ്ട് ഉലച്ചിരിക്കുന്നു, ജോലി ഇല്ലാത്ത കുടിയേറ്റക്കാര്‍ ആണ് ഇവരെന്നു പിന്നീടാണ് മനസിലായത്. കറന്‍സി മാറുവാനായി ഞങ്ങള്‍ ഒരു എക്സ് ചെഞ്ചില്‍ കയറി, അവിടെ ശ്രി ലങ്കയില്‍ നിന്ന് കുടിയേറിയവര്‍. അവര്‍ പറഞ്ഞു, ഈ ആഫ്രിക്കക്കാര്‍ പുറമേ കറുത്തവര്‍ ആണ് എങ്കിലും അകത്ത് പൊതുവേ കളങ്കം ഇല്ലാത്തവര്‍ ആണ്. പുറമേ വെളുപ്പ്‌ ഉള്ള മറ്റു ചില ആഫ്രിക്കന്‍ രാജ്യക്കാര്‍ ഉണ്ട്, അവരെ ആണ് സൂക്ഷിക്കേണ്ടത് എന്ന്. കുറെ മുന്നോട്ടു പോയപ്പോള്‍ ഭിക്ഷാടനം നടത്തുന്നവര്‍ , അത് പോലെ മദ്യപിച്ചു പാമ്പായി റോഡില്‍ കിടക്കുന്നവരെയും അവിടെ കണ്ടു.
മറ്റൊരു സ്ട്രീറ്റില്‍ ഇന്ത്യന്‍ ഷോപ്പുകള്‍ എന്ന് എഴുതി വച്ചിരിക്കുന്ന നിരവധി കടകള്‍ .. പക്ഷെ പല കടകളും നടത്തുന്നത് പാകിസ്ഥാനികള്‍ ആണ്. പക്ഷെ കേരളത്തിലെ കപ്പ മുതല്‍ മിക്കവാറും പലവ്യഞ്ജനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിള്ള ചേട്ടന് വിമാനത്താവളത്തില്‍ പോകേണ്ട സമയം ആയി , നാലു മണിയോടെ ഞങ്ങള്‍ തിരികെ ഹോട്ടലില്‍ വന്നു, പിള്ള ചേട്ടനെ ടാക്സിയില്‍ യാത്ര ആക്കി. ഞങ്ങള്‍ക്ക് രാത്രി 9 മണിക്ക് ഫ്രാന്‍സില്‍ നിന്ന് ബെര്‍ലിനിലെക്കുള്ള രാത്രി ട്രെയിനില്‍ ആണ് ടിക്കറ്റ്. രാവിലെ 8 മണിയോടെ ട്രെയിന്‍ ബെര്‍ലിനില്‍ എത്തും. അതിനാല്‍ ഇനിയും ധാരാളം സമയം ഉണ്ട്.
ഞങ്ങള്‍ വീണ്ടും പാരീസിന്‍റെ  വഴിയോരക്കാഴ്ചകള്‍ കാണുവാന്‍ ഇറങ്ങി. 6 ഡിഗ്രി ആണ് അന്നത്തെ കാലാവസ്ഥ. ഞങ്ങളുടെ യാത്രയിലെ ഏറ്റവും കൂടുതല്‍ ചൂട് ഇന്നാണ്. പക്ഷെ ചന്നം പിന്നം പെയുന്ന മഴത്തുള്ളികള്‍ , നമ്മുടെ മൂഡ്‌ കളയും. ഇതിനിടയില്‍ ബഷീറിന് ഒരാഗ്രഹം, ഒരു മുസ്ലിം പള്ളി കണ്ടു പിടിച്ചു ഒന്ന് നിസ്ക്കരിക്കണം. അതിനായി പലരോടും ചോദിച്ചു, ഒടുവില്‍ വഴി കണ്ടു പിടിച്ചു. ഞങ്ങള്‍ ആദ്യം പോയ ഒരു സ്ട്രീറ്റില്‍ ആണ് മുസ്ലീം പള്ളി. പുറമേ നിന്ന് നോക്കിയാല്‍ ഒരു പള്ളി എന്ന് തോന്നുകയില്ല. വൃത്തി കുറഞ്ഞ ഈ സ്ട്രീറ്റില്‍ ഒരു ഗേറ്റ് ഉള്ള കെട്ടിടം. പല നാട്ടുകാരായ മുസ്ലിംകള്‍ അവിടെ നിസ്കരിക്കാന്‍ ആയിട്ടു വരുന്നു. ഒരു വലിപ്പ ചെറുപ്പവും ഇല്ല. ബഷീറും അവരോടൊപ്പം അകത്ത് പോയി.

പാരീസ്‌, ഒരു ദിവസം കൊണ്ട് ഒരിക്കലും കണ്ടു തീര്‍ക്കാന്‍ പറ്റില്ല, ലുമാര്‍ മൂസിയം മാത്രം ഒരു ദിവസം വേണം കണ്ടു തീര്‍ക്കാന്‍. പിന്നെ അനവധിയായ ചരിത്ര സ്മാരകങ്ങള്‍ , ശില്പങ്ങള്‍ , നിശാ ക്ലബ്ബുകള്‍ , ഫാഷന്‍ സ്ട്രീറ്റ്‌ , നെപ്പോളിയന്റെ ശവ കുടീരം, പള്ളികള്‍, അങ്ങനെ പലതും. പാരീസ്‌ ഒരു രാത്രി നഗരം ആണ്, രാത്രിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഒരു സര്‍പ്പ സുന്ദരി ആണ് പാരീസ്‌. അത് പോലെ പാരീസ്‌ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ വസന്ത കാലത്ത് മാത്രം പാരീസ്‌ സന്ദര്‍ശിക്കുക, അത് വലിയ ഒരനുഭവം ആകും. പാരീസ്‌ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ കണ്ടിട്ടുണ്ട് എന്ന് പറയുവാന്‍ മാത്രം കഴിയും, അതല്ലാതെ മറ്റൊന്നിനും ഈ യാത്ര പ്രയോജനപ്പെട്ടില്ലല്ലോ എന്ന് പരിതപിക്കയായിരുന്നു ഞാന്‍.
ബഷീര്‍ , നിസ്കാരം കഴിഞ്ഞു വന്നു, വീണ്ടും ഞങ്ങള്‍ കുറെ നേരം ചില ഷോപ്പുകളില്‍ ഒക്കെ കയറി സമയം കളഞ്ഞു. നാളെ മഞ്ഞു മൂടി കിടക്കുന്ന രാഷ്യയിലെക്കാന് പോകേണ്ടത്, എന്ന ചിന്ത ഞങ്ങളെ അലട്ടുന്നു, തണുപ്പ് അകറ്റാന്‍ പറ്റുന്ന കയ്യുറയും മങ്കി ക്യാപ് ഒക്കെ മേടിച്ചു. ഇപ്പോള്‍ നേരം വല്ലാതെ ഇരുട്ടി. ഞങ്ങള്‍ വീണ്ടും ഹോട്ടലില്‍ ചെന്ന്, ഞങ്ങളുടെ ലഗേജുകള്‍ എടുത്തു റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു. ഞങ്ങള്‍ വന്നത് ഗരെ ടെല്‍ നോര്‍ഡ് സ്റ്റേഷനില്‍ നിന്നാണ് എങ്കിലും തിരികെ ബെര്‍ലിനിലേക്ക് പോകുന്നത് ഗരെ ടെല്‍ ഇസ്റ്റ്‌ എന്ന റെയില്‍വെ സ്റ്റേഷനില്‍ നിന്നും ആണ്. രണ്ടു സ്റ്റേഷനുകള്‍ക്കും ഇടയിലാണ് ഞങ്ങളുടെ ഹോട്ടല്‍. ഞങ്ങള്‍ ലഗേജും ആയി സ്റ്റേഷനില്‍ എത്തി, സ്റ്റേഷനിലെ ഫുഡ്‌ കോര്‍ട്ടില്‍ നിന്നും  ഡിന്നര്‍ കഴിഞ്ഞു. ട്രെയിനിലേക്ക് കയറുവാന്‍ നോക്കുമ്പോള്‍ ആണ്, ബഷീറിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു ബാഗ് കാണുന്നില്ല എന്ന് മനസിലായത്. ട്രെയിന്‍ പോകാന്‍ ഇനി വെറും 10 മിനിറ്റ് മാത്രം. ബഷീര്‍ പെട്ടെന്ന് ഹോട്ടലിലേക്ക് ഓടി,  എന്‍റെയും ബഷീറിന്റെയും ലഗേജും ആയി ട്രെയിനിനടുത്തെക്ക്. പെട്ടെന്ന് ഒരു ശ്രീലങ്കക്കാരന്‍ , അദേഹത്തിന്‍റെ പണം ആരോ പോക്കറ്റടിച്ചു, അതിനാല്‍ കുറച്ചു പണം കൊടുക്കണം എന്ന് പറഞ്ഞു എന്‍റെ പിന്നില്‍ കൂടി. അതും ഒരു ഫ്രോഡ് ആണ് എന്ന് എനിക്ക് സംശയം. ഒരു വിധത്തില്‍ ഞാന്‍ അയാളെ ഓടിച്ചു വിട്ടു, എന്നിട്ട്  ട്രെയിനിലേക്ക് കയറുവാനായി പ്ലാറ്റ്ഫോമിലേക്ക് നടന്നു.. ടിക്കറ്റ് , നോക്കിയപ്പോള്‍ ഞങ്ങളുടെ നമ്പര്‍ ഏറ്റവും പിന്നിലെ കമ്പാര്‍ട്ട്മെന്റില്‍ ...
ഒരു വിധത്തില്‍ ഞങ്ങളുടെ രണ്ടു പേരുടെയും ലഗ്ഗെജു ഞാന്‍ ട്രെയിനില്‍ കയറ്റി. അപ്പോഴേക്കും ബഷീര്‍ ഓടിയെത്തി, നഷ്ടപ്പെട്ടത് തിരികെ കിട്ടി ഇല്ല.
സ്ലീപ്പിംഗ് ട്രെയിന്‍ ആയതിനാല്‍ ബെഡ് ഷീറ്റ്, തലയിണ തുടങ്ങിയവ ഒക്കെ ഉണ്ടായിരുന്നു. വളരെ സാവധാനം , 11 മണിക്കൂര്‍ കൊണ്ട് ബെര്‍ലിനില്‍ എത്തുന്ന ട്രെയിന്‍ . എന്തായാലും ഉറക്കം കണ്ണുകളെ തഴുകി ...